സമൂഹത്തിന്റെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്കുവേി യത്നിക്കുന്നവരെ കാലം ഒരിക്കലും മറക്കുകയില്ല. ജീവിതം സമൂഹനിര്‍മിതിക്കുവേി ഉഴിഞ്ഞുവച്ച ഷെവലിയര്‍ പത്മശ്രീ ഡോ. ടോണി എസ.് ഫെര്‍ണാസ് നേത്രരോഗവിദഗ്ധനായാണ് കൂടുതലായി സേവനം കാഴ്ചവച്ചിട്ടുള്ളത്. സൗജന്യ നേത്രചികിത്സാക്യാമ്പുകള്‍ സംഘടിപ്പിച്ച് സമൂഹത്തിലെ താഴേക്കിടയിലുള്ള മനുഷ്യരെ സഹായിക്കുന്നതില്‍ ബദ്ധശ്രദ്ധനായി ഇൗ ഭിഷഗ്വരന്‍. കാഴ്ചശക്തിക്കു പര്യായമായിത്തീര്‍ന്നിരിക്കുന്നു ടോണി ഫെര്‍ണാസ് എന്ന നാമംതന്നെ. ഭാരതത്തിലെയും അറേബ്യന്‍ രാജ്യങ്ങളിലെയും നേത്രരോഗികള്‍ക്കു ശ്രദ്ധാകേന്ദ്രമായിത്തീര്‍ന്നു അദ്ദേഹം.

എം.ജി.സര്‍വകലാശാലയിലെ മെഡിക്കല്‍ഫാക്കല്‍റ്റി അംഗമായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. കൂടാതെ ആള്‍ ഇന്ത്യ ഒപ്താല്മിക് സൊസൈറ്റിയുടെയും മെഡിക്കല്‍ കൗണ്‍സില്‍ ഒാഫ് ഇന്ത്യയുടെയും അംഗമായും ശ്രദ്ധ നേടി. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയെ നേത്രരോഗ ചികിത്സാകേന്ദ്രമായി ഇന്ത്യയിലെങ്ങും ഉയര്‍ത്തിക്കാണിക്കാന്‍ സാധിച്ചത് ഡോ. ടോണി ഫെര്‍ണാസിന്റെ വ്യക്തിപ്രാഭവം മൂലമാണ്.

 ല്‍ മധുര മെഡിക്കല്‍ കോളെജില്‍ അസിസ്റ്റന്റ് പ്രഫസ്സറായി പ്രവര്‍ത്തനമാരംഭിച്ച ഡോ. ടോണി ഫെര്‍ണാസ് അവിടെ നേത്രബാങ്കിന് ആരംഭം കുറിക്കുകയുായി. ല്‍ കേരളത്തില്‍ വന്നതിനുശേഷമാണ് അങ്കമാലിയില്‍ നേത്രചികിത്സ പ്രധാന പ്രവര്‍ത്തനമേഖലയാക്കിയത്. ഡോ. ടോണി ഫെര്‍ണാസിന്റെ പ്രവര്‍ത്തനഫലമായി അഞ്ചുകിടക്കയില്‍നിന്ന്  കിടക്കകളിലേക്കു വളര്‍ച്ച നേടാന്‍ അങ്കമാലി ആശുപത്രിക്കുകഴിഞ്ഞു. പിന്നീടുായ വളര്‍ച്ചയും ആശുപത്രിയുടെ പ്രസിദ്ധി ഉയര്‍ത്തി.

വിവിധ മേഖലകളില്‍ ഡോ.ടോണി ഫെര്‍ണാസിന്റെ സാമൂഹികസിദ്ധികള്‍ വ്യാപരിച്ചപ്പോള്‍ നാടിനുതന്നെ അതു വലിയ നേട്ടമായി. അങ്ങനെ സമൂഹനിര്‍മിതിക്ക് വിലപ്പെട്ട സംഭാവന നല്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പത്മശ്രീയും ഷെവലിയര്‍സ്ഥാനവും കെ.സി.ബി.സി.അവാര്‍ഡുമെല്ലാം അദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങളാണ്. സമൂഹനിര്‍മിതിക്കുവേി സേവനമര്‍പ്പിച്ച ഡോ.ടോണി എസ്. ഫെര്‍ണാസ് കെ.ആര്‍.എല്‍.സി.സി. സമൂഹനിര്‍മിതി അവാര്‍ഡിനും അര്‍ഹനായി